Monday, 6 June 2011

നൂറു പുലി !!


ചാക്കൊച്ചാ ..എന്നാ ഒണ്ട്?
ആ.. എടാ വര്‍ക്കിയെ നീ എവടാരുന്നെടാ? കൊറേ ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്.

ഏലത്തിനു മരുന്നടിക്കുവാരുന്നു. അവടെ പോയി നിന്നില്ലേ എല്ലാവനും കൂടെ നമ്മളെ ഒലത്തി തരും.
ആഹാ. എന്നിട്ട് അടിച്ചു തീര്‍ന്നോ? 

പിന്നില്ലാതെ ..തീര്‍ത്തു വരുന്ന വഴിയാ. ഒയ്യോ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ . എന്‍റെ പൊന്നു ചാക്കൊച്ചാ, ഹോ ഹോ ഹോ ..ഒന്ന് കാണണ്ട കാഴ്ചയായിരുന്നു.
എന്നതാടാ വര്‍ക്കിയെ ..

കഴിഞ്ഞ ആഴ്ച ഞാന്‍ ഉദുമല്‍പെട്ടക്ക് പോയിട്ട് തിരിച്ചു വരുവായിരുന്നു. മറയൂര്‍ കഴിഞ്ഞു ഒരു നാലഞ്ചു മൈല്‍ കൂടെ പോന്നു കാണും. നല്ല മഞ്ഞു കാരണം മഞ്ഞ ലൈറ്റ് കൂടെ ഇട്ടാ ചവിട്ടിപിടിച്ചു ഇറങ്ങിപോന്നത് . രാത്രി നട്ടപ്പാതിരാ എങ്കിലും ആയിട്ടുണ്ട്. എന്‍റെ പൊന്നെ അന്നേരമാ ഞാന്‍ കണ്ടത് ..
ഹ ..എന്നാ മുഴുപ്പില്‍ കണ്ടെന്നാ നീ ഈ പറയുന്നേ?

വളവു തിരിഞ്ഞു വന്നപ്പോ ജീപ്പിന്‍റെ മുന്‍പില്‍ ഇങ്ങനെ നിരന്നു നില്‍ക്കുവല്ലേ..എന്‍റെ ഈശോയെ..ചോര കട്ടയായി പോയി.
കണാ കൊണാന്നു വെക്കാതെ നീ കാര്യം പറ വര്‍ക്കി. എന്നാ നിരന്നു നിന്നെന്നാ നീ ഈ പറയുന്നേ?

ഒരു നൂറു എണ്ണമെങ്കിലും കാണും.. പുലി! റോഡ്‌ മുറിച്ചു കടക്കാനുള്ള പരിപാടിയാ..ലൈറ്റും വെട്ടത്തു തീക്കട്ട പോലെ തിളങ്ങുവാരുന്നു അതിന്‍റെ കണ്ണ് എല്ലാം കൂടെ. ഉണ്ണീശോയെ വിളിച്ചോണ്ട് എണീറ്റ്‌ നിന്ന് ചവിട്ടിയിട്ടാ വണ്ടി ഒന്ന് നിന്നത്.
എന്നതാടാ വര്‍ക്കി നീ ഈ പറയുന്നേ ? നൂറു പുലിയോ!

ആ ..നല്ല മെഴു മെഴാന്നിരിക്കുന്ന പുലി..ആണും പെണ്ണും കുഞ്ഞും എല്ലാം ഒന്ടാരുന്നു.
ഒന്ന് പോടാ ഉവ്വേ ..നൂറു പുലി പോലും. എടാ കേരളത്തില്‍ അകെക്കൂടെ നൂറു പുലി കാണുകേല. അന്നേരമാ മറയൂരില്‍ തന്നെ നൂറു എണ്ണം.

അതുപിന്നെ ചാക്കൊച്ചാ ...അങ്ങനെ കൃത്യമായിട്ട്‌ ഒക്കെ പറയണേല്‍ ..ആ ..ഒരു എണ്‍പത് എണ്ണം എന്നതാണെങ്കിലും ഉണ്ടായിരുന്നു.
എടാ കോപ്പേ ..നീ ഒന്ന് വെറുതെ ഇരി. ഈ കഴിഞ്ഞ ആഴ്ച പത്രത്തില്‍ ഉണ്ടായിരുന്നു. ഈ വര്ഷം പുലിയുടെ കണക്കെടുതതിന്റെ വാര്‍ത്ത. അകെ അറുപതു എണ്ണമാ വനം വകുപ്പ് പോലും പറയുന്നത്. പിന്നെ എങ്ങനെയാ നീ എണ്‍പത് എണ്ണത്തെ കണ്ടത്.

ഹ..അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാകുന്നേ. ഞാന്‍ എന്‍റെ ഈ രണ്ടു കണ്ണും കൊണ്ട് കണ്ടതല്ലേ.
എടാ..എടാ ചുമ്മാ വിടുവാ അടിക്കല്ലേ . ശെടാ ..വൈകിട്ട് ഇന്നാ വീട്ടിലിരുന്നെക്കാം എന്ന് വച്ചാല്‍ പെണ്ണുമ്പിള്ള ചെവിതല കേള്‍പ്പിക്കുകേല. അതുകൊണ്ടാ ക്ലബ്ബിലോട്ട് പോരുന്നത്. അന്നേരം ഓരോരുത്തന്‍മാര്‍ ഇറങ്ങിക്കോളും ഒരുമാതിരി കാവടി കച്ചോടോം ആയി . ആ..

വെറുതെ അല്ലാന്ന്...ഇത് നല്ല കൂത്ത്. ഞാന്‍ കണ്ടതല്ലേ.
നീ പോ വര്‍ക്കി, ചുമ്മാ ഓരോ കേസും പിടിച്ചോണ്ട് വന്നോളും. ആ.. നീ ഇത് കണ്ടോ. നമ്മുടെ മാത്തുക്കുട്ടി കൊണ്ടുവന്നതാ. എടാ ബെന്നിയെ ..എന്നതാടാ ഇതിന്‍റെ പേര്... കോണകമോ ?

ശേ.. ശേ.. വൃത്തികേട് പറയാതെ എന്‍റെ  ചാക്കൊച്ചാ ..കോണകം അല്ല..കൊന്യാക്ക് ..ഫ്രഞ്ച് കൊന്യാക്ക് .
ആ ..എന്നാ പൊളിര് എങ്കിലും ആട്ടെ . ഇരുപത്തിനാല് വര്‍ഷം കുഴിച്ചിട്ടതാ എന്നൊക്കെ പറയുന്നത് കേട്ടു. എന്നതാണോ ആവൊ. ആ വര്‍ക്കിയെ , എടാ നീ വേണേല്‍ ഇതേന്നു രണ്ടെണ്ണം വിട്ടേച്ചു വീട്ടില്‍ പോ.

അതൊക്കെ വിടാം ചാക്കൊച്ചാ ..പക്ഷെ ഈ പുലി ഒണ്ടല്ലോ ഇനി എനിക്ക് എണ്ണത്തില്‍ കുറച്ചു തെറ്റിയാലും ഒരു നാല്‍പ്പതു എണ്ണം കുറഞ്ഞത്‌ കാണും. അതൊറപ്പാ ..
അവന്‍ പിന്നേം തൊടങ്ങി . വര്‍ക്കി നീ മേടിക്കും കേട്ടോ. പുലി എല്ലാം കൂടെ എന്നാ പഞ്ചായത്ത്‌ ആപ്പീസ് സമരത്തിന്‌ പോകുവാരുന്നോ കൂട്ടമായി ? ഞ്ഹാ...

ശെടാ ...ഇതെന്നാ എടപാടാ? ഞാന്‍ കണ്ട കാര്യം പറഞ്ഞിട്ട് ഇങ്ങേര്‍ക്ക്  മനസിലാകുന്നില്ലേ. ചുമ്മാ പറഞ്ഞിട്ട് എനിക്ക് എന്നാ സ്വര്‍ഗ്ഗം കിട്ടാനാ?
ഇവന്‍ സമ്മതിക്കുകേല...എടാ പുല്ലേ ഇതെന്നാ വല്ല മാനോ മയിലോ ആണോ ഇങ്ങനെ കൂട്ടം കൂടി നടക്കാന്‍? പുലി അങ്ങനെ നാല്‍പ്പതു എണ്ണം ഒന്നും ഒരുമിച്ചു നടക്കില്ല.

അതെന്നാ പുലിക്കു കൂട്ടമായി പോകാന്‍ മേലെ?
ആ.... മേല. പുലി ഒന്നും കൂട്ടമായി നടക്കുന്ന സാധനമല്ല അറിയാമോ?

അതൊന്നും എനിക്കറിയത്തില്ല. എന്നതാണെങ്കിലും ഒരു പത്തു ഇരുപതു എണ്ണം ഒറപ്പായിട്ടും ഉണ്ടായിരുന്നു.
വര്‍ക്കിയെ നീ ഒന്ന് അടങ്ങി ഇരി . ഇനി ഇവിടെ പുലിക്കേസ് പറഞ്ഞാല്‍ നീ മേടിച്ചു കെട്ടും കേട്ടോ. പറഞ്ഞില്ലാന്നു വേണ്ട. കുറെ നേരം ആയി ക്ഷമിക്കുന്നു. അവനും കുറെ പുലീം..

ഹ..ഞാന്‍ ജീപ്പ് നിര്‍ത്തി ഇറങ്ങി ഒരു നാലു അഞ്ചു എണ്ണത്തിന്റെ കാല്‍പ്പാടു വരെ എണ്ണിയതാ. പിന്നെയാണോ?
നീ എന്‍റെ കയ്യീന്ന് മേടിക്കാതെ പോകത്തില്ല അല്ലെ? നാലു അഞ്ചു എണ്ണം പോലും. എടാ പുലി ഒറ്റയ്ക്ക് നടക്കുന്ന സാധനമാ ..മനുഷ്യന്‍റെ വെട്ടം കണ്ടാല്‍ പിന്നെ ആ വഴി വരില്ല അത്.

ഹ ..ഒരെണ്ണം ജീപ്പിന്‍റെ ബോനറ്റിനു മുകളിലൂടെയല്ലേ ചാടിപ്പോയത്. അത് ഒള്ളതാ. 
എന്‍റെ പൊന്നു വര്‍ക്കി, നീ ഒന്ന് നിര്‍ത്ത്. ഈ മറയൂരില്‍ പുലി ഒന്നും ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുലി ടാര്‍ റോഡില്‍ ഒന്നും ഇറങ്ങി നില്‍ക്കത്തില്ല അറിയാവോ ?

ചാക്കൊച്ചാ ..അതുപിന്നെ പുലി ആണോ എലി ആണോ എന്നൊന്നും അറിയത്തില്ല. ഒന്ന് മുള്ളാന്‍ വേണ്ടി ജീപ്പ് നിര്‍ത്തി റോഡ്‌ സൈഡില്‍ നിന്നപ്പോള്‍ താഴെ ഒരു അനക്കം കേട്ടത് ഒള്ളതാ.
എടാ പന്ന കഴുവേറി .. നീ വലിയ കാര്യത്തിന് ഒണ്ടാക്കാന്‍ തൊടങ്ങിയപ്പോഴേ ഞാന്‍ ഓര്‍ത്തതാ ...അവന്‍റെ അമ്മേടെ പുലി...നിന്നെ ഞാന്‍ ഇന്ന് ...നിക്കടാ അവിടെ.

(കടപ്പാട് : ഏതോ സായംകാല സൌഹൃദ സദസ്സില്‍ ഈ കഥ പറഞ്ഞ ദിലീപിനും പിന്നെ ഇതിന്‍റെ ആഗോള കോപ്പി റൈറ്റ് ഉള്ള സുനിലിനും).   


Protected by Copyscape Web Copyright Checker

Thursday, 2 June 2011

അമൂല്യമായ പാഴ്വസ്തുക്കള്‍

അമൂല്യമായവ എങ്ങനെ പാഴ്വസ്തുക്കളാകും? അല്ലെങ്കില് പാഴ്വസ്തുക്കലെങ്ങങനെ അമൂല്യമാകും? കുഴപ്പം പിടിച്ച ചോദ്യം തന്നെ. തികച്ചും വിപരീതമായ അര്‍ത്ഥതതലം ഉള്ള രണ്ടു വാക്കുകള്. ഈ വാക്കുകള് ഇങ്ങനെ ഒന്നിച്ചു ഉപയോഗിക്കുന്നതില് ഭാഷാപരമായ തെറ്റുണ്ട് എന്നു വാദിക്കാനാവും നിങ്ങളില് ബഹുഭൂരിപക്ഷത്തിനും ആദ്യം തോന്നുക. അങ്ങനെ തോന്നിയതില് തെറ്റുമില്ല. കാരണം എനിക്കും ഇതു എഴുതാന് തുടങ്ങുന്നതുവരെ മറിച്ചൊന്നല്ല തോന്നിയിരുന്നത്.

എപ്പോഴാണ് ഒരു വസ്തു അമൂല്യമാകുന്നത്? അല്ലെങ്കില് എപ്പോഴാണ് നാം ഒന്നിനെ പാഴ്വസ്തു എന്നു വിളിക്കുന്നത്? വിലയില്ലായ്മക്ക് ഒരു അളവ്കോല്‍, അതും എല്ലാവര്‍ക്കും (എല്ലാവര്‍ക്കുമില്ലെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥയല് ഭൂരിപക്ഷത്തിനെങ്കിലും) സ്വീകാര്യമായ ഒരു അളവ്കോല്‍ ഉണ്ടോ? ഇനി ഇപ്പോള് ഈ ഭൂമിമലയാളത്തില് അങ്ങനെ ഒന്നു ഇല്ലെങ്കില്‍ത്തന്നെയും സമീപഭാവിയില് അങ്ങനെ ഒന്നു ഉണ്ടാകുക സാധ്യമാണോ?

ഒരുപാടു ചോദ്യങ്ങള് ചോദിച്ചു ത്താങ്കളെ വിമ്മിഷ്ടപ്പെടുത്തുക എന്ന ദുരുദ്ദേശം എനിക്ക് ആശേഷം ഇല്ല എന്നു ദയവായി മനസിലാക്കുക. ഈ സമസ്യയുമായി ബന്ധപ്പെട്ടു മുന്‍പറഞ്ഞത്‌ കൂടാതെ ഒരുപാടു ചോദ്യങ്ങള് കുറേനാളുകളായി മനസിലേക്ക് കടന്നുവരുകയും ഇങ്ങനെയുള്ളെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന് നടത്തിയ പരാജയപ്പെട്ട പരിശ്രമങ്ങളും ആണ് എന്നെ ഇങ്ങനെ ഒക്കെ എഴുതുന്നതിലേക്ക് എത്തിച്ചത്. അതുകൊണ്ട് ചോദ്യങ്ങളിലില് നിന്നും ചോദ്യങ്ങളിലേക്ക് അവസാനമില്ലാതെ പോകുക എന്ന പരിപാടിക്ക് ഒരു വിരാമം ഉണ്ടാകേണ്ടത് തീര്‍ച്ചയായും എന്റെ കൂടെ ആവശ്യമാണ്. പക്ഷേ സമസ്യക്കുള്ള ഉത്തരം? അവിടെയല്ലേ കുഴപ്പം മുഴുവന്..

മൂല്യം ഉള്ള വസ്തുക്കള് എന്നു പൊതുവേ കരുതതുന്നവയെകുറിച്ചു ആര്‍ക്കും വലിയ അഭിപ്രായവ്യാത്യാസം ഉണ്ടാകാനിടയില്ല. കാരണം മൂല്യത്തിനു ചില വ്യവസ്ഥാപിതമായ അളവുകള് ഉണ്ട് എന്നത് തന്നെ. ആ വസ്തുവിന്റെ വില, ലഭ്യത, പഴക്കം തുടങ്ങി പലതും അതിന്റെ അമൂല്യതക്ക് നിദാനമായി വന്നേക്കാം. പൊതുവേ ഈ ലോകത്ത് മൂല്യമുള്ളവ എന്നു കരുതപ്പെടുന്നവയെക്കുറിച്ചു മറിച്ചോരഭിപ്രായം ഇതുവരെ ഉണ്ടായതായി കേട്ടിട്ടില്ല. അവയെക്കുറിച്ചു തര്‍ക്കങ്ങള് ഉണ്ടായിട്ടുണ്ട്...ഉടമസ്ഥതയെകുറിച്ചു അല്ലെങ്കില്‍ പഴക്കത്തെക്കുറിച്ചു. പക്ഷേ അമൂല്യതയെക്കുറിച്ചു? ഇല്ല, ഇതുവരെ അങ്ങനെ ഒരു തര്‍ക്കം എന്‍റെ ഓര്‍മ്മയില്‍ (അങ്ങനെ പറയാന് തക്ക ജീവിതനുഭവങ്ങള് ഉണ്ടാകാന് മാത്രമുള്ള പ്രായം ഒന്നും ഉള്ള ആളൊന്നുമല്ല ഞാന്) ഇല്ല. പക്ഷേ ഒന്നിന്റെ വിലയില്ലായ്മ...അവിടെയാണ് കുരുക്ക്. അവിടെ തീര്‍ച്ചയായും തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും സാധ്യതകള് ഉണ്ട്.

എല്ലാത്തിനും ഒരു തുടക്കം ഉണ്ടല്ലോ. ഈ കീറാമുട്ടി ചോദ്യം ആദ്യമായ് എന്റെ മനസിലേക്ക് വന്നത് വളരെ നാളുകള് കൂടി എന്റെ ശ്രദ്ധ ഒരു പഴയ പെട്ടിയില് ഉടക്കിയപ്പോഴാണ്. ഈ പെട്ടി ഒരു കാലത്ത് (എന്നുവച്ചാല് എന്റെ കുട്ടിക്കാലത്ത്...ഒരു പത്തു പന്ത്രണ്ടു വയസൂവരെ) എന്റെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും സൂക്ഷിക്കുന്ന ഇടമായിരുന്നു. ഈ പെട്ടിയില് സൂക്ഷിച്ചിരുന്ന വസ്തുവകകലെക്കുറിച്ചു പറയാതെ ഇനി മുന്‍പോട്ട് പോകാനാവില്ല. അതുകൊണ്ട് വളരെ ചുരുക്കി അതുകൂടി. താഴെപറയുന്നവയായിരുന്നു ഈ ...........വസ്തുക്കള് (കുത്തുകള് ഇട്ട ഭാഗം തീര്‍ച്ചയായും പുറിപ്പിക്കേണ്ടത് തന്നെ..പക്ഷേ ഇപ്പോഴും അതു തര്‍ക്കാവിഷയമാണല്ലോ; ഏതു? മൂല്യം...പാഴ്....)
- അന്ന് വളരെ കുറച്ചു ആളുകള് മാത്രം വരിക്കരായുള്ള സോവിയറ്റ് യൂണിയന്‍ മാസികയുടെ കുറേ പതിപ്പുകള്. അതിന്റെ തന്നെ കവര്പേജുകളില്‍നിന്നും വെട്ടിയെടുത്ത പടങ്ങള്.
- ക്രിസ്മസ് പുതുവഴ്സര ആശംസകളുമായി ബന്ധുവീടുകളില് നിന്നും എത്തിയിരുന്ന പല വലിപ്പത്തിലും തരത്തിലും ഉള്ള കാര്‍ഡുകള്.
- എന്റെ സമപ്രയക്കാരും മൂത്തവരു ഇളയവരുമായ പിള്ളേരുടെ കയ്യില്‍നിന്നും ഒറ്റക്കും സംഘമായും കളിച്ചു സമ്മാനമായി ഞാന് നേടിയെടുത്ത പല നിറത്തിലുള്ള വട്ടുകള്.
- ശീമക്കൊന്ന വേലിക്കിടയിലൂടെ നൂണ്ടു കടന്നു രാവിലെത്തന്നെ പെറുക്കിയെടുത്ത് (ചിലപ്പോഴൊക്കെ അതും മത്സര അടിസ്ഥാനത്തില് തന്നെ) ചില്ല് കുപ്പിയിലിട്ട് വച്ചിരിക്കുന്ന ചോരത്തുള്ളിപോലെ ഇരിക്കുന്ന മഞ്ചാടി കുരുക്കള്‍.
- സ്കൂളിനു മുന്‍പില് എല്ലാ ചൊവ്വഴ്ചയും മുടങ്ങാതെ വന്നിരുന്ന പുസ്തക കച്ചവടക്കാരന്റെ കയ്യില് നിന്നും വാങ്ങിയ ചുവന്ന റോസാപ്പൂ sticker, സുപ്പെര്‍മാന്‍ പടങ്ങള്
- സ്വപ്ന സാക്ഷാത്കാരം പോലെ അന്നത്തെ പേര്‍ഷിയായില് നിന്നും അവധിക്കുവരുന്ന ആരെങ്കിലും തരുന്ന രെയ്‌നോള്‍ഡ്സ് പേന (അന്നത്തെ പേന തുറക്കാന് പറ്റുമായിരുന്നില്ല. രീഫില്ല് തീര്‍ന്നാല് പരിപാടി കഴിഞ്ഞു.)

അങ്ങനെ അങ്ങനെ എന്തെല്ലാം തരം വസ്തുക്കളുടെ അനന്തശേഖരം! (അത്രക്ക് വേണോ? എന്നാലും ഇരിക്കട്ടെ ഇത്തിരി കനത്തില്‍തന്നെ) ഉള്ളില് ഒതൂക്കിയ എന്റെ ആ പെട്ടി. ഇനി ഒരിക്കലും മടങ്ങിപ്പോകാനാകാത്ത, ജീവിതം എന്ന പുസ്തകത്തിലെ മറിഞ്ഞുപോയ താളുകള്....അതിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഇടങ്ങളുടെ ഓര്‍മകളിലേക്കു ഇന്നും എന്നെ കൂട്ടികൊണ്ടുപോകാന് കഴിയുന്ന വസ്തുക്കള് ഉള്ളിലൊതുക്കിയ ഗതകാലസ്മരണകളുടെ പേടകം.

ഒരുപാട് പറയാണുന്ട് അതിലെ ഓരോണ്നിനേയും പറ്റി. അതതിലേക്ക് കൂടുതല് പോയാല് വീണ്ടും വിഷയത്തില് നിന്നും വ്യതിചലിച്ച് വേറെ എവിടെയെങ്കിലും എത്തും. അമേരിക്കക്ക് പോകാനിറങ്ങി ആസ്ട്രേലിയ-ഇല് എത്തിയതുപോലെ. നമുക്ക് ഇതു ഒരു തീരത്ത് അടുപ്പിക്കാണമല്ലോ.

വീണ്ടും വിഷയത്തിലേക്ക്. ഞാന് ഒഴിച്ചു ഈ ഭൂമിയിലെ ഏതൊരാള്‍ക്കും എന്നോ ചരിത്രത്തിന്റെ ഭാഗമായി മാറിയ (അല്ലെങ്കില് മാറ്റപ്പെട്ട) ഒരു രാജ്യത്തിന്റെ നാമധേയം വഹിക്കുന്ന പരസ്പരം താളുകളേ ബന്ധിപ്പിക്കുന്ന നൂലിഴ പോലും പൊട്ടറായ ഒരു മാസികക്ക് എന്തു മൂല്യമാണ് കൊടുക്കാനാവുക? അല്ലെങ്കില് നിറം പോയ, മുറുകെ പിടിച്ചാല് കീറി പൊടിഞ്ഞു പോകുന്ന കുറേ ആശംസ കാര്‍ഡുകള് മറ്റൊരാളെ ഏതു ലോകത്തേക്കാണ് കൂട്ടികൊണ്ടുപോകാനാകുക? അതുമല്ലേകില് കുറേ മഞ്ചാടികുരു, കുറേ നിറമുള്ള വട്ട്, എനിക്കല്ലാതെ ആര്‍ക്കാണ് ഇവയൊക്കെ കാണുമ്പോള് ഓര്‍മ്മചിറകുകളിലേറി പോയ്പ്പോയ കാലത്തിലേക്ക് ഊളിയിടനാകുക?
ഏതൊരാള്‍ക്കും ഇവയെല്ലാം പാഴ്വസ്തുക്കള് മാത്രം. എന്നാല് എനിക്കോ?

ഇപ്പോള് ഏകദേശം ഒരു ലൈന് കിട്ടിയില്ലേ?

എന്നാല് ഇവിടെയും നമ്മുടെ പ്രശ്നം അത്യന്തികമായി ഒരു തീരുമാനത്തിലെതുന്നില്ല!

ഞാന് എന്ന മഹാസംഭവത്തിലേക്ക് തന്നെ തിരികെ വരം.(അല്ലാതെ പിന്നെ, ഒരു ചെറിയ കാര്യം മനസീലിട്ട് ആലോചിച്ചു കുഴപ്പങ്ങള് ഉണ്ടാക്കി പിന്നെ അതൊക്കെ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ അല്ലെങ്കില് തീര്‍ച്ച തീരുമാനം ഏവയൊന്നുമില്ലാതെ എഴുതി പരത്തി നശിപ്പിക്കുന്ന ഞാന് പിന്നെ ഒരു മഹാസംഭവമല്ലാതെ പിന്നെ എന്താണു?) ഇന്നു കുറേ മാസികകളും നിറമുള്ള വട്ടുകളും മഞ്ചാടി കുരു, സൂപര്‌മന് പടം ഏവയൊക്കെ കണ്ടു പിന്നിട്ടു പോയ കാലത്തിലേക്ക് പറക്കാന് തയ്യാറായി നില്‍ക്കുന്ന ഈ ഞാന് നാളെയോ അല്ലെങ്കില് കുറേ നാളുകള് കഴിഞ്ഞോ ഇങ്ങനെ തന്നെ ഒക്കെ പറയും എന്നു വല്ല ഉറപ്പും ഉണ്ടോ? എനിക്കുതന്നെ ഉറപ്പില്ലാത്ത സ്ഥിതിക്ക് വേറെ ഒരാളോട് അതു ചോദിക്കുന്നതുതന്നെ മോശം.

അപ്പോള് ഈ മൂല്യം, മൂല്യമില്ലായ്മ എന്ന എന്റെ ഈ കുഴപ്പം പിടിച്ച ഏടപാട് തല്‍ക്കാലം ഇങ്ങനെ അവസാനിപ്പിക്കാം. ഒരു വസ്തുവിന്റെ മൂല്യവും മൂല്യമില്ലായ്മയും അതു ആര്‍ക്ക് എപ്പോള് ബാധകമാകുന്നു എന്നതിനെ അസ്രയിച്ചിരിക്കും. അങ്ങനെ എളുപ്പത്തില് അളന്നു തിരിക്കാന് പറ്റിയ ഒരു അളവ്കോല്‍ ഇല്ലെന്നതാണു സത്യം.

Protected by Copyscape Web Copyright Checker